note

കൂട്ടായ്മ

Wednesday, July 1, 2020

                    

അനുസ്മരണം

പ്രസിദ്ധഎഴുത്തുകാരനും,സമൂഹനവോത്ഥാനത്തിനായി അനവരതം പ്രയത്നിക്കുകയും പുരോഗമന സംഘത്തിൻ്റസെക്രട്ടറി, സാഹിത്യ പ്രവർത്തക സംഘത്തിൻ്റേയുംNBS ൻ്റേയും സ്ഥാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് എന്നിനിലകളിൽ പ്രവർത്തിച്ച പൊൻകുന്നം വർക്കിയുടെയും, വിൽവട്ടം പഞ്ചായത്ത് പ്രസിഡണ്ട്, വിൽവട്ടം സർവ്വീസ് സഹകരണസംഘം, വില്ലടം യുവജന സംഘം വായനശാല എന്നിവകളുടെ സ്ഥാപകാംഗം, ദീർഘകാലം പ്രസിഡണ്ട് എന്നി രംഗത്തുപ്രവർത്തിച്ച് ജനപ്രിയനായ ടി.വി. ജോസഫ് മാസ്റ്ററിൻ്റേയും അനുസ്മരണം വില്ലടം യുവജന സംഘം വായനയിൽ ചേർന്നു. അനുസ്മരണ യോഗത്തിൽ വായനശാലാ പ്രസിഡണ്ട് ടി.ജെ.വർഗ്ഗീസ് അദ്ധ്യക്ഷനായി. സി.വി.തങ്കപ്പൻ, പി.ജെ.ജോൺസൺ, എം.എസ്.ഉണ്ണികൃഷ്ണൻ, പി.കെ.രാധാകൃഷ്ണൻ, പി.ജി. കുഞ്ഞി പാവു എന്നിവർ മണ്മറഞ്ഞവരുടെ ദീപ്തസ്മരണകൾ പങ്കുവെച്ചു. .
                                        

                                                                

Saturday, June 27, 2020

   ബുക്ക്കവർ ചാലഞ്ച് ഏഴാം ദിവസം        *********************************************************

ബ്ലോഗറും,എഴുത്തുകാരനുമായ ശ്രീ.Satheesan muttil ന്റെ അഭ്യർത്ഥനപ്രകാരം ബുക്ക് കവർ ചാലഞ്ച് ഏഴാം ദിവസം ഞാൻ പരിചയപ്പെടുത്തുന്നത്, പ്രസിദ്ധ എഴുത്തുകാരനായിരുന്ന 'കോവിലന്റെ' 'തട്ടകം' എന്ന നോവലാണ്.
'കോവിലൻ'എന്നത്തൂലികാനാമം..
.യഥാർത്ഥപേര് വി.വി.അയ്യപ്പൻ .കണ്ടാണശ്ശേരി വട്ടപ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ.നോവൽ,ചെറുകഥാസമാഹാരം തുടങ്ങി ഇരുപത്തഞ്ചോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട് ഒരു പാലം മനയോല,ഈ ജീവിതം അനാഥമാണ് ,ഒരിക്കൽ മനുഷ്യനായിരുന്നു ,ഒരു കഷണം അസ്ഥി .തേർവാഴ്ച്ചകൾ,സുജാത ,ശകുനം തെരഞ്ഞെടുത്ത കഥകൾ ,കോവിലന്റെ കഥകൾ ,സുവർണ്ണ കഥകൾ ,എൻ്റെ പ്രിയപ്പെട്ട കഥകൾ എന്നിവയാണ് കോവിലന്റെ കഥാസമാഹാരങ്ങൾ,തകർന്ന ഹൃദയങ്ങൾ,ഏ മൈനസ് ബി ,ഏഴാമിടങ്ങൾ ,താഴ്വരകൾ,തോറ്റങ്ങൾ .ഹിമാലയം ,ഭരതൻ ,ജന്മാന്തരങ്ങൾ ,തട്ടകം എന്നീ നോവലുകളും ബോർഡൗട്ട്,തറവാട് എന്നീ നോവലെറ്റുകളും നിന്റെ വിശ്വാസം നിന്നെ പൊറിപ്പിക്കും എന്ന നാടകവും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
1972 ലും 77 ലും കേരളസാഹിത്യഅക്കാദമി പുരസ്ക്കാരം .1998 ൽ കേന്ദ്രസാഹിത്യഅക്കാദമിപുരസ്‌ക്കാരം.കേരളസർക്കാരിന്റെ എഴുത്തച്ഛൻ പുരസ്ക്കാരവും മാതൃഭൂമിപുരസ്‌ക്കാരവും ,വയലാർപുരസ്‌ക്കാരവും നേടി.2005 ൽ കേരളസാഹിത്യഅക്കാദമിയുടെ വിശിഷ്ടാഗത്വം നേടി.മുട്ടത്തുവർക്കി പുരസ്ക്കാരം ,ഖത്തറിലെ പ്രവാസി സംഘടനയുടെ ബഷീർ പുരസ്ക്കാരം ,എ .പി .കുളക്കാട് പുരസ്ക്കാരം കേരളസാഹിത്യഅക്കാദമി ഫെല്ലോഷിപ്പ് ,കേരളസാഹിത്യപരിഷത്ത് അവാർഡ് ,എൻ വി.പുരസ്ക്കാരം എന്നിവയും നേടി.
ജനനം:-തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് കണ്ടാണിശ്ശേരിയിൽ 1923 ജൂലായ് 09 ന് ജനിച്ചു
മരണം:-2010 ജൂൺ 02 ന് കണ്ടാണശ്ശേരിയിലെ പുല്ലാനിക്കുന്നിലെ സ്വവസതിയിൽ അന്തരിച്ചു

*******************************                                                                          പുസ്തകത്തിന്റെ പേര് :തട്ടകം                                                              നോവൽ

ഗ്രന്ഥകർത്താ :     കോവിലൻ 






                            പുസ്തകച്ചലഞ്ച് ഏഴാംദിവസം
                               ****************************************

കവിയും, സാഹിത്യ ഗ്രൂപ്പുകളിലെ നിറസാന്നിദ്ധ്യവും, പ്രതിഭാസമ്പന്നരെ പരിചയപ്പെടുത്താൻ ബദ്ധശ്രദ്ധനുമായ ശ്രീ. ടി.കെ. ഉണ്ണി സാറിന്റെ അഭ്യർത്ഥനപ്രകാരം ഏഴുപുസ്‍തകങ്ങൾ പരിചയപ്പെടുത്തേണ്ടതിൽ ഏഴാം ദിവസമായ ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എഴുത്തുകാരനും സിനിമാ-നാടക
സംവിധായകനും രചയിതാവുമായ ശ്രീപ്രതാപ്,സാഹിത്യഅക്കാദമിയുടെ സ്കോളര്ഷിപ്പുനേടി പ്രസിദ്ധീകരിച്ച 'ബുദ്ധ-ജൈന സ്വാധീനം മലയാളസാഹിത്യത്തിൽ' എന്ന പഠനഗ്രന്ഥമാണ്.
ശ്രീപ്രതാപ് :-സ്ഥലം:-തൃശൂർ രാമവർമ്മപുരം.ജനനം:1960 .പ്രതാപ് എന്നാണ് യഥാർത്ഥ നാമം.അച്ഛൻ:-ശ്രീധരൻ ,അമ്മ:-ദാക്ഷായണി.1975 ൽ രാമവർമ്മപുരം ഹൈസ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അടിയന്തിരാവസ്ഥയുണ്ടായതും,അതിനെതിരെ സമരംനയിച്ച് ജയിൽവാസമനുഭവിക്കേണ്ടിവന്നതും.അക്കാലത്തുതന്നെ നാടകത്തിലും, കലാസാഹിത്യരംഗങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു.മികച്ച നാടകസംവിധായകനുള്ള കേരളസർക്കാരിന്റെ യുവജനമേളാ പുരസ്‌ക്കാരം,നാടകരചനയ്ക്കുള്ള ജി.ശങ്കരപ്പിള്ള അവാർഡ്,പി.കൃഷ്ണപിള്ള അവാർഡ് എന്നിവയ്ക്ക് അർഹനായി .1987 ൽ മുംബൈയിൽ നടന്ന അഖിലേന്ത്യാനാടകമത്സരത്തിൽ മൂന്നു പുരസ്‌കാരങ്ങൾ നേടി.വിവിധമത്സരങ്ങളിലായി 12 തവണ നല്ലനാടകസംവിധായകനുള്ള പുരസ്‌ക്കാരങ്ങളും,പലതവണ നല്ല രചയിതാവിനും നടനുമുള്ള പുരസ്കാരങ്ങളും നേടിയിട്ടുണ്ട് .
മലമുകളിലുണരുന്ന മലദൈവം,കളിയാട്ടം ,ജനൽ ,ഗിനിപ്പന്നികൾ,അഗ്നിപർവ്വതത്തിന്റെ നിഴൽ,മീഖൾ,തൂവൽ,തുടങ്ങിയ ശ്രീപ്രതാപിന്റെ നാടകങ്ങൾ പ്രശസ്തമാണ്.ദൂരദർശനുവേണ്ടി 'ഉയിർപ്പ്',കാളക്കെട്ട്'എന്നീ നാടകങ്ങൾ സംവിധാനംചെയ്തു.'വീട്ടിലേയ്ക്ക്,'നേത്രം'രാമവർമ്മ ശക്തൻ തമ്പുരാൻ' 'സീതാകാളി'എന്നീ സിനിമകളുടെ രചനയും,സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. 'റൂക്കു'എന്ന തമിഴ് കഥയും ,തിരക്കഥയും എഴുതി .നിരവധി റേഡിയോനാടകങ്ങളും ,ശ്രദ്ധേയമായ ചെറുകഥകളും രചിച്ചിട്ടുണ്ട്.ചിത്രരചനയിലും,ശില്പനിർമാണത്തിലും മികവുതെളിയിച്ച പ്രതിഭാസമ്പന്നനാണ് ശ്രീപ്രതാപ്.
കൃതികൾ :-സമവാക്യം,നന്ദഗോപന്റെ കുരിശുമരണം,കാലലിഖിതങ്ങൾ,കണ്ണാടി പറയാത്തത് (നാടകങ്ങൾ )മകുടി,പരീക്ഷിത്ത്,ലിംഗായനഗരത്തിന്റെ ദൈവം,(നോവലുകൾ) രാജ്‌തോമസ് ജീവിതവും ,കൃതികളും..
ഭാര്യ:-സിന്ദുപ്രതാപ്,മകൻ:-പ്രസീൻപ്രതാപ് മകൾ:-നാനാ .

പുസ്തകത്തിന്റെ പേർ : ബുദ്ധ-ജൈന സ്വാധീനം മലയാളസാഹിത്യത്തിൽ .പഠനം

ഗ്രന്ഥകർത്താ . :: ശ്രീപ്രതാപ്

പ്രസാധകർ : കേരള സാഹിത്യഅക്കാദമി തൃശൂർ
പ്രസാധകക്കുറിപ്പ്
----------------------------
ബുദ്ധ-ജൈന ദർശനങ്ങളുടെ സര്ഗാത്മകപ്രഭാവം ഇപ്പോഴും ഇന്ത്യൻ സംസ്കാരത്തെ നിർണ്ണായകമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. കലയിലും സാഹിത്യത്തിലും ബുദ്ധിസത്തിന്റെ ഭാവപ്പകർച്ചകൾ ഏറെ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.പക്ഷേ,ഭാരതസംസ്കാരത്തിന്റെ ആദിമസ്രോതസ്സുകളായി ബുദ്ധ-ജൈന സംസ്കാരങ്ങളെ പരിഗണിക്കുന്ന രീതി ഇന്നും കാണാനില്ലെന്നത് വസ്തുതയല്ലേ?എന്നാൽ,ബുദ്ധ-ജൈനമതങ്ങൾ അവശേഷിപ്പിച്ച സാംസ്കാരികമുദ്രകൾ ഇന്ത്യയിൽ ഇപ്പോഴും പ്രബലമായി നിലകൊള്ളുന്നുണ്ട്.
കേരളത്തിലെ സ്ഥിതിയും ഏറെ വ്യത്യസ്തമല്ല.കേരളത്തിൽ ഇപ്പോൾ നാമമാത്രമാണ് ബുദ്ധ-ജൈന മതാനുയായികൾ എങ്കിലും,കേരളീയകലകളിലും മലയാളസാഹിത്യത്തിലും മായാത്ത അടയാളങ്ങൾ പതിപ്പിച്ചുകൊണ്ട് അവയുടെ സ്വാധീനം സജീവമാണ്.ബുദ്ധ -ജൈന ദർശനങ്ങൾ കലയിലും സാഹിത്യത്തിലും അലിഞ്ഞുചേർന്നപ്പോഴൊക്കെ മഹത്തായ സൃഷ്ട്ടികൾ പിറന്നിട്ടുണ്ട്.ഇതിനു നിർദർശനങ്ങളായ സാഹിത്യരചനകളെ ആഴത്തിൽ അന്വേഷിച്ചറിയുന്ന പഠനങ്ങൾ മലയാളത്തിൽ വിരളമാണ്.മലയാളകവിതയിലും കഥയിലും നോവലിലും നാടകത്തിലും നാടകത്തിലും നാടൻപാട്ടിലും തിരക്കഥയിലും നാട്ടുമൊഴിയിലും വിവർത്തനസാഹിത്യത്തിലുമെല്ലാം ബുദ്ധ-ജൈന സ്വാധീനങ്ങൾ എത്രമാത്രം ശക്തവും ചൈതന്യവത്തുമാണെന്ന് ഈ പുസ്തകം സമഗ്രമായി വിലയിരുത്തുന്നു.
ബുദ്ധ-ജൈന ദർശനങ്ങളുടെ കാലടിപ്പാടുകൾ അക്ഷരങ്ങളിൽ പതിഞ്ഞത് എങ്ങനെയെന്ന അന്വേഷണം ഏറെ പ്രസക്തവും ആഹ്ളാദകരവുമാണ്.സാഹിത്യഅക്കാദമിയുടെ ഗ്രന്ഥരചനാസ്കോളര്ഷിപ്പ് നേടിയാണ് ശ്രീപ്രതാപ് ഈ പുസ്തകം തയ്യാറാക്കിയത്.ശ്രീപ്രതാപിന്റെ പരിശ്രമം മലയാളത്തിലെ വൈജ്ഞാനികസാഹിത്യത്തിനു മുതൽക്കൂട്ടാണ്.പ്രബുദ്ധമായ വായനാനുഭവം പകരുന്ന ഈ പഠനം ഏറെ ചാരിതാർത്ഥ്യത്തോടെ വായനക്കാർക്കുമുന്നിൽ അവതരിപ്പിക്കുന്നു.
ആർ.ഗോപാലകൃഷ്ണൻ
സെക്രട്ടറി
തൃശൂർ
10-10-2015

Wednesday, June 24, 2020

                       പുസ്തക ചാലഞ്ച് ആറാംദിവസം                                                              ...............................

കവിയും, സാഹിത്യ ഗ്രൂപ്പുകളിലെ നിറസാന്നിദ്ധ്യവും, പ്രതിഭാസമ്പന്നരെ പരിചയപ്പെടുത്താൻ ബദ്ധശ്രദ്ധനുമായ ശ്രീ. ടി.കെ. ഉണ്ണി സാറിന്റെ അഭ്യർത്ഥനപ്രകാരം ഏഴുപുസ്‍തകങ്ങൾ പരിചയപ്പെടുത്തേണ്ടതിൽ ആറാം ദിവസമായ ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയായ 'കൊഴിഞ്ഞ ഇലകൾ' എന്ന പുസ്തകമാണ്.
പണ്ഡിതൻ,വാഗ്മി,പത്രാധിപർ,അദ്ധ്യാപകൻ, ഭരണകർത്താവ് എന്നീ നിലകളിൽ അരനൂറ്റാണ്ടുകാലം കേരളത്തിന്റെ സാമൂഹികസാംസ്‌ക്കാരികമണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന പ്രൊഫ.ജോസഫ് മുണ്ടശ്ശേരി തന്റെ ജീവിതകാലത്തെക്കുറിച്ച് കൊഴിഞ്ഞഇലകളിൽ എഴുതുന്നു.സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹികവിഷയങ്ങൾ തുടങ്ങി അദ്ദേഹത്തിന്റെ ധിഷണ വ്യാപരിച്ച എല്ലാ ലോകങ്ങളുടെയും വരമൊഴി സാക്ഷ്യമായ ഈ പുസ്തകം മലയാളിയുടെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിന്റെ അനുഭവസാക്ഷ്യം കൂടിയാണ്-മുണ്ടശ്ശേരിയുടെ ആത്മകഥ..എനിക്കിഷ്ടപ്പെട്ട ആത്മകഥകളിലൊന്നാണ് 'കൊഴിഞ്ഞ ഇലകൾ'.

കൊഴിഞ്ഞ ഇലകൾ

ആത്മകഥ

പ്രൊഫ.ജോസഫ് മുണ്ടശ്ശേരി

               ബുക്ക്കവർ ചാലഞ്ച് ആറാംദിവസം

                                                 *********************************************************
ബ്ലോഗറും,എഴുത്തുകാരനുമായ ശ്രീ.Satheesan muttil ന്റെ അഭ്യർത്ഥനപ്രകാരം ബുക്ക് കവർ ചാലഞ്ച് ആറാംദിവസം യുവസാഹിത്യകാരനും,അദ്ധ്യാപകനുമായ ശ്രീ.സമീർ മലയിലിന്റെ(സമീർ മലയിൽ)ഹസ്തിനാപുരി എന്ന പുസ്തകമാണ് ഞാനിന്നു പരിചയപ്പെടുത്തുന്നത്..
ധർമ്മം-അധർമ്മം,നർമ്മ-തിന്മ തുടങ്ങിയ ദ്വന്ദങ്ങളിൽനിന്നു വ്യത്യസ്തമായി മഹാഭാരതത്തെ വായിക്കാനുള്ള ശ്രമത്തിൽനിന്നാണ് ഈ നോവൽ പിറക്കുന്നത്.രാഷ്ട്രമാണ് ഇവിടെ കഥയും കഥാപാത്രവും.ക്ഷേമരാഷ്ട്രത്തെക്കുറിച്ചുള്ള ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യാസഭൂമിയിൽനിന്ന് സമീർ തൻറെ കഥാപാത്രങ്ങളെ നിർമ്മിക്കാനുള്ള മണ്ണു സ്വീകരിക്കുന്നത്.
ഡോ.പി.കെ.രാജശേഖരൻ

പുസ്തത്തിന്റെ പേര് : ഹസ്തിനാപുരി

നോവൽ

ഗ്രന്ഥകർത്താ :സമീർ മലയിൽ

Tuesday, June 23, 2020

                          ബുക്ക് കവർ ചാലഞ്ച് അഞ്ചാം                                                                ദിവസം

                                               *********************************************************
ബ്ലോഗറും,എഴുത്തുകാരനുമായ ശ്രീ.Satheesan muttil ന്റെ അഭ്യർത്ഥനപ്രകാരം ബുക്ക് കവർ ചാലഞ്ച് അഞ്ചാം ദിവസത്തേയ്ക്ക്,പ്രിയ സുഹൃത്തും,നീണ്ടവർഷമായി വില്ലടം യുവജനസംഘം ഭാരവാഹിയുമായ ശ്രീ.കൃഷ്ണൻകുട്ടി വില്ലടത്തിന്റെ മൂന്നാമത്തെ പുസ്തകമായ 'നീർപക്ഷികൾ' പരിചയപ്പെടുത്തുന്നു.ലളിതസുന്ദരമായ ശൈലിയിൽ എഴുതിയ ഈ നോവൽ,വായനാസുഖമുള്ളതാണ്.

നീർപക്ഷികൾ                                                                                             നോവൽ

കൃഷ്ണൻകുട്ടി വില്ലടംഅവതാരിക:--ഡോ.ജാൻസി വിബിൻ


നഷ്ടമാകുന്നഗ്രാമീണസൗന്ദര്യത്തെക്കുറിച്ചുള്ള ആകുലത,ആധുനികകാലത്തു ബന്ധങ്ങൾ കൃത്രിമമാകുന്ന അവസ്ഥ.മക്കൾ വൃദ്ധരായ മാതാപിതാക്കളെ നോക്കാതെ വരുമ്പോഴുണ്ടാകുന്ന നൊമ്പരം.മൊബൈൽ ഫോണിന്റെ ദുരൂപയോഗം കുട്ടികളുടെ സ്വഭാവത്തിൽവരുത്തുന്ന വൈകല്യങ്ങൾ.ഒരുഗതിയും പരഗതിയുമില്ലാത്ത യുവാക്കളുടെക്കൂടെ പ്രണയത്തിന്ന്റെ പേരിൽ ഓടിപ്പോയി വഴിയാധാരമാകുന്ന യുവതികളുടെ അവസ്ഥ.സമകാല വാർത്തകളായ ദുരഭിമാനക്കൊല,
പങ്കാളിത്തപെൻഷൻ ,ശബരിമലവിവാദം,പ്രളയം ,കൃഷിയിൽനിന്നുള്ള പുതുതലമുറയുടെഅകൽച്ച.
ഇങ്ങനെ ഒട്ടേറെ സംഭവപരമ്പരകളുടെ നൈരന്തര്യം ഈ നോവലിനെ കാലിക പ്രാധാന്യമുള്ളതാക്കിയിരിക്കുന്നു.
#########################################3#######

                                        പുസ്തക ചാലഞ്ച് അഞ്ചാം ദിവസം

................................
കവിയും, സാഹിത്യ ഗ്രൂപ്പുകളിലെ നിറസാന്നിദ്ധ്യവും, പ്രതിഭാസമ്പന്നരെ പരിചയപ്പെടുത്താൻ ബദ്ധശ്രദ്ധനുമായ ശ്രീ. ടി.കെ. ഉണ്ണി സാറിന്റെ അഭ്യർത്ഥനപ്രകാരം ഏഴുപുസ്‍തകങ്ങൾ പരിചയപ്പെടുത്തേണ്ടതിൽ അഞ്ചാം ദിവസമായ ഇന്നു ഞാൻ പരിചയപ്പെടുത്തുന്നത്,പ്രൊഫ.എം.ഹരിദാസിന്റെ 'ഉത്സവക്കാഴ്ചകൾ'എന്നലേഖനസമാഹാരമാണ്. പ്രൊഫ.എം.ഹരിദാസ് എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിൽ അദ്ധ്യാപകനായിരുന്നു..കോഴിക്കോട് സർവ്വകലാശാലയുടെ പബ്ലിക്കേഷൻവകുപ്പിനും ,വിദൂരവിദ്യാഭ്യാസവിഭാഗത്തിനും വേണ്ടി പാഠപുസ്തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.1970 മുതൽ ഗ്രന്ധശാലാപ്രവർത്തനാണ്.തൃശൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പ്രസിഡണ്ടും...
കേരളാ ശാസ്ത്രസാഹിത്യപരിഷത്തിലും സജീവമായി പ്രവർത്തിച്ചുവരുന്നു.......

                                                          ഉത്സവക്കാഴ്ചകൾ

ആശയങ്ങളെ ഇന്ദ്രിയഗ്രാഹ്യങ്ങളാക്കാൻ കഴിയുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത .അയത്നലളിതമായ ശൈലിയിലാണ് ഈ ലേഖനങ്ങൾ വാർന്നുവീണിരിക്കുന്നത് .പലേടത്തും നർമ്മബോധം കലാപരമായ പ്രസന്നതയോടെ ഈ ലേഖനങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു.പ്രതിപാദനത്തിലൂടെ ദേശത്തിനും,കാലത്തിനും പ്രതിഷ്ഠ നല്കാൻ യത്നിക്കുന്നത് അഭികാമ്യംത്തന്നെ.ജീവിതത്തിൽ യഥാർത്ഥമായ മൂല്യങ്ങൾക്ക് പ്രാധാന്യം നല്കുന്നു.
സ്നേഹത്തിലും, ധാർമ്മികതയിലും ,നന്മയിലും രചനകളാകെ ഊന്നുന്നു എന്നതും ശ്രദ്ധേയമാണ് .
അത് ഈ ഗ്രന്ഥത്തിനു ഉയർന്ന സാംസ്ക്കാരികതലം നൽകുന്നു

ഉത്സവക്കാഴ്ചകൾ


എം .ഹരിദാസ്
ലേഖനങ്ങൾ
അവതാരിക:----ഡോ.പി.വി.കൃഷ്ണൻ നായർ
പ്രസിദ്ധീകരണം:--വിയ്യൂർ ഗ്രാമീണവായനശാല

Sunday, June 21, 2020

                              പുസ്തക ചാലഞ്ച് നാലാം ദിവസം
- - - - - - - - - - - - - - - - - -
മലയാളത്തിലെ പുതിയ എഴുത്തുകാർക്കിടയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രസിദ്ധ ബ്ലോഗറും കവയിത്രിയുമായ ശ്രീമതി ആർഷാ അഭിലാഷിന്റെ കവിതാ സമാഹാരമായ പുനർജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ് എന്ന പുസ്തകം സന്തോഷത്തോടെ അവതരിപ്പിക്കുന്നു.
എല്ലാവർക്കും ആശംസകൾ
                                  ബുക്ക് കവർ ചാലഞ്ച് നാലാം ദിവസം ............................................
ജീവിതപ്പാത (ആത്മകഥ )
ഗ്രന്ഥകർത്താ...ചെറുകാട്
അവതാരിക - ഇ.എം.എസ്. നമ്പൂതിരിപ്പാട്.
യാതനാ ദാരുണമായ ജീവിതത്തിന്റെ ഉപതൃകകളിൽ നിന്നു സാഹസ ബുദ്ധിയോ വെട്ടിവെട്ടി ഉയരങ്ങളിലേയ്ക്കു കയറിയ ഒരു സാധാരണ മനുഷ്യന്റെ കഥയാണ് ചെറുകാടിന്റേത്. മരുമക്കായത്തിന്റെ വൈവശ്യവും ഇടത്തരക്കാരന്റെ ദൈന്യവും മാത്രമല്ല സമൂഹത്തിലെ സാധാരണക്കാരന്റെ ക്ലേശവും ആ ജീവിതത്തിൽ ഇഴുകിച്ചേർന്നിരിക്കുന്നു. പിൽക്കാലത്ത് 'താൻ കൊടും വെയിൽ കൊണ്ടിട്ട് തണലേകുന്ന വൻമര'മായി ആ മനുഷ്യൻ വളർന്നു. പുറമേ പരുക്കനെങ്കിലും അകമേ ആർദ്രനായ ഒരു പച്ച മനുഷ്യൻ ഇതാ ജീവിതപ്പാതയിലൂടെ നടന്നു വരുന്നു.
പ്രണാമം

Friday, June 19, 2020

                            വായനാദിനാചരണവും പഴയകാല ഓര്‍മ്മകളും
============================================
വായനയുടെ മഹനീയമായ ദൌത്യം ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിക്കാനായി നന്മയുടെ പ്രകാശവുമായി സഞ്ചരിച്ച മനുഷ്യസ്നേഹിയാണ് ശ്രീ.പി.എന്‍.പണിക്കര്‍.
ജനനം--01-03-1909
മരണം --19-06-1995
അദ്ദേഹത്തിന്‍റെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ജൂലൈ 7 ഐ.വി.ദാസ്
ജന്മദിനം വരെ കേരളാ സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ വായനാപക്ഷാചരണമായി ആചരിക്കുന്നു.സംസ്ഥാനതല ഉത്‌ഘാടനം മുഖ്യമന്ത്രി ബഹു.ഉത്ഘാടനം ചെയ്യും.ജില്ലാതലഉത്‌ഘാടനം ജൂൺ 19 ന് രാവിലെ 10 ന് മുരളി പെരുനെല്ലി എം.എൽ .എ(പ്രസിഡന്റ്.തൃശൂർ ജില്ലാലൈബ്രറി കൌൺസിൽ)ഉത്‌ഘാടനം ചെയ്യും.
19-ന് കാലത്ത് ഗ്രന്ഥശാലകളില്‍ പതാകയുയര്‍ത്തുകയും വൈകീട്ട് അക്ഷരദീപം തെളിയിക്കുകയും ചെയ്യുന്നു.തുടർന്ന് അംഗവായനശാലകളിൽ  വനിതാവേദി,ബാലവേദി,യുവത,വയോജനവേദി അംഗങ്ങൾക്കായി ലോക്‌ഡോൺ അനുഭവക്കുറിപ്പ് രചനാമത്സരങ്ങൾ നടത്തുന്നതിനായുള്ള നടപടികൾ ദിവസബന്ധിതങ്ങളായി നടത്തും.ജൂൺ -ജി.ശങ്കരപ്പിള്ള ദിനം,ജൂൺ 25 ,26 ,27 ,28 ഓർമ്മദിനങ്ങൾ ,ജൂൺ 30 പൊൻകുന്നം വർക്കി ജന്മദിനം ,ജൂലൈ -01 പി.കേശവദേവ് ചരമദിനം(അനുസ്മരണംജൂലായ്-04 വി.സാംബശിവൻ -ജന്മദിനം(അനുസ്മരണം)ജൂലായ് -വൈക്കം മുഹമ്മദ് ബഷീർ ,തിരുനെല്ലൂർ കരുണാകരൻ(ചരമദിനം ,അനുസ്മരണം) ജൂലായ് -06 വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ ,കഥാപാത്രം എന്നിവ ആസ്‌പദമാക്കി ഷോർട്ടഫിലിം നിർമാണം .ജൂലായ്-07 ഐ.വി.ദാസ് ജന്മദിനം.എല്ലാ ലൈബ്രറികളും അനുസ്മരണപരിപാടികളും ,മറ്റും ശാരീരികഅകലംപാലിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തേണ്ടതാണ്.വായനപക്ഷാചരണസമാപനം.ജൂലായ്07--2020.ഇതാണ് അംഗലൈബ്രറികൾക്ക് ലൈബ്രറികൗണ്സിലിൽനിന്നു കിട്ടിയ നിർദ്ദേശം@@@ .                  
          കേരളഗ്രന്ഥശാലാസംഘം രൂപീകരിച്ചതോടെ നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രയത്നത്തിന്‍റെ ഫലമായി കേരളത്തിലിങ്ങോളമങ്ങോളം അനൌപചാരിക വിദ്യാഭ്യാസസ്ഥാപനങ്ങളായി വായനശാലകള്‍ ഉയര്‍ന്നുവന്നു..
അതോടൊപ്പം തന്നെ ജനങ്ങളുടെ ഉള്ളിലേക്ക് അദ്ദേഹം ഉണര്‍ത്തിവിട്ട 'വായിച്ചുവളരുക,ചിന്തിച്ചുവിവേകംനേടുക' എന്ന മഹനീയസന്ദേശം പ്രാവര്‍ത്തികമാക്കിയപ്പോള്‍ നാട്ടിനുകൈവന്ന സാംസ്കാരികനവോത്ഥാനം അഭിമാനത്തോടെ ഓര്‍ക്കുകയാണ്.
വായനക്കാരില്‍ ഭൂരിഭാഗവും വായനശാലയില്‍ വന്ന് പുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോകുന്നു. എത്താന്‍കഴിയാത്തവര്‍ക്ക് അവരവരുടെ വീടുകളില്‍ എത്തിച്ചും കൊടുക്കുന്നു. വായിക്കാന്‍ പുസ്തകം ലഭ്യമായപ്പോള്‍ വായക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു.വീട്ടമ്മമാര്‍ക്കും വായനയോടുള്ള താല്പര്യവും ഏറിവന്നു.ചില എഴുത്തുകാരുടെ കൃതികള്‍ വായിച്ചാസ്വദിക്കാന്‍ താല്പര്യം ഏറിയപ്പോള്‍ അവര്‍ ജനപ്രിയ സാഹിത്യകാരന്മാരായി.ഇതിനൊക്കെ പ്രധാന പങ്കുവഹിച്ചത് പി.എന്‍.പണിക്കര്‍ രൂപംകൊടുത്ത ഗ്രന്ഥശാലാസംഘവും,അതിനു കീഴിലുള്ള വായനശാലകളുമാണ്.
ഇന്ന് ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം വായനയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്നുള്ളതാണ് സത്യം.ഇന്ന് നന്നായെഴുതുന്ന എഴുത്തുകാര്‍ ജനപ്രിയരാവാത്തതും ഇതൊരു കാരണമാണ്.
വായനശാലകളുടെ ഗ്രഡേഷന്‍ പരിശോധനാഘട്ടം പണിക്കര്‍ സാറിന് തിരക്കുപിടിച്ച നാളുകളാണ്.
അയ്യായിരത്തില്‍പരം വായനശാലകളില്‍
അദ്ദേഹത്തിന്‍റെ പാദസ്പര്‍ശം പതിയാതിരിക്കില്ല.എല്ലായിടത്തും എത്തണമെന്ന് നിര്‍ബന്ധമാണ്‌.ഏതുമുക്കിലും മൂലയിലും ആയാലും ശരി.എത്തിചേരാതിരിക്കില്ല
പുസ്തകവിതരണം,പുസ്തകക്രമീകരണം എന്നിവ അദ്ദേഹം പരിശോധിക്കും. അന്നൊക്കെ പുസ്തകം വായിക്കുന്നവരുടെ എണ്ണം കൂടുതലാണ്.പുതിയ പുസ്തകങ്ങള്‍ വന്നാല്‍ പിടിവലിയാണ്.മാറ്റപുസ്തകം കിട്ടാനായി കാത്തുനില്‍ക്കും വായനക്കാര്‍......ഇന്നതിന് എത്രയോ മാറ്റം!
1957ല്‍‍ ഐ.ബി.ജി.മേനോന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ സ്ഥാപിച്ചതാണ് ഞങ്ങളുടെ വില്ലടം യുവജനസംഘം വായനശാല. ആദ്യ പ്രസിഡണ്ട് ശീ.കെ.മുരളി സെക്രട്ടറി ശ്രീ.കെ.ആര്‍.പ്രഭാകരന്‍. വായനശാലയുടെ കെട്ടിടനിര്‍മ്മാണത്തിന് സാമ്പത്തികസഹായം നല്‍കുകയും,ദീര്‍ഘകാലം പ്രസിഡണ്ടാകുകയും ചെയ്ത ദിവംഗതനായ .ടി.വി.ജോസഫ് മാസ്റ്റര്‍.അദ്ദേഹത്തിനെക്കുറിച്ചുള്ള ദീപ്തമായ എന്നിലിപ്പോഴുംനിറഞ്ഞുനില്‍ക്കുന്നു അദ്ദേഹം വായനശാലാ പ്രസിഡണ്ടായും ഞാന്‍ സെക്രട്ടറിയായും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്‌ ...... 1
1962മുതല്‍ ഞാന്‍ വായനശാലയിലെ ബാലവിഭാഗം അംഗമായിരുന്നു
1966-68ലാണ് ഞാന്‍വില്ലടം യുവജനസംഘം വായനശാലയിലെ ലൈബ്രേറിയനായത്. വായനയിലും,പിന്നെ കുറച്ചെഴുത്തിലും ആവേശം കൊണ്ടിരുന്ന കാലം. അച്ഛന്‍റെ ബിസിനസ് പൊളിഞ്ഞതുമൂലം സാമ്പത്തികബുദ്ധിമുട്ടില്‍ എന്‍റെ വിദ്യാഭ്യാസം പോലും പാതിവഴിയെ നിര്‍ത്തേണ്ടിവന്ന ദുസ്ഥിതി.എങ്കിലും എന്‍റെ മനസ്സില്‍ പഠിക്കാനുള്ള മോഹം നുരയിട്ടുനില്‍ക്കുകയായിരുന്നു.അതിനിടയില്‍എനിക്ക് ചെറിയൊരു ജോലികിട്ടി..അപ്പോള്‍ പുതിയൊരു ആശയം മനസ്സുദിച്ചു.പ്രൈവറ്റായി പഠിക്കുക അതിനായി സ്പിന്നിങ്ങ് മില്ലില്‍നൈറ്റ് ജോലിക്ക് അറേഞ്ച്ചെയ്ത് പുലര്‍ചെ്ച ട്യൂട്ടോറിയല്‍കോളേജിലും പോയിത്തുടങ്ങി.ലൈബ്രറി പ്രവര്‍ത്തനവും നിര്‍വിഘ്നം നടത്തികൊണ്ടിരുന്നു..........(അതിന്റെ ഗുണം എനിക്ക് ലഭിച്ചു.ജോലിയില്‍ പ്രമോഷന്‍ കിട്ടാനും ക്രമേണ നല്ലൊരു അകൌണ്ടന്‍റൊവാനും കഴിഞ്ഞു)
അക്കൊല്ലവും ഗ്രഡേഷന്‍ ടീമിനൊപ്പം പണിക്കര്‍ സാറും വായനശാലയില്‍വന്നു.. പുസ്തകസ്റ്റോക്കും,വിതരണവുമാണ് അദ്ദേഹം ശ്രദ്ധിക്കുക പതിവ്..മറ്റംഗങ്ങള്‍ മറ്റുകാര്യങ്ങളും പരിശോധിക്കും.എല്ലാം കൃത്യമാണെങ്കിലും ഉള്ളിലൊരു ടെന്‍ഷനാണ്. ..പരിശോധന കഴിയുന്നതുവരെ എല്ലാവരിലും…….
പതിവുപോലെ പണിക്കര്‍ സാര്‍ പുസ്തകവിതരണ റജിസ്റ്ററാണ് ആദ്യം പരിശോധിച്ചത്.അന്നൊക്കെ ഒരുമാസം ചുരുങ്ങിയത് അയ്യായിരം പുസ്തകങ്ങളെങ്കിലും വിതരണം ചെയ്തിട്ടുണ്ടായിരിക്കും.നിശ്ചയം. ഇന്നത്തെ മാതിരി അല്ല....................... പിന്നെ പുസ്തകസ്റ്റോക്ക് നോക്കി അദ്ദേഹം ആവശ്യപ്പെട്ട പുസ്തകങ്ങള്‍ ഞാന്‍ പെട്ടെന്നു പെട്ടെന്ന് എടുത്തുകൊടുക്കുകയുണ്ടായി..
വായനശാലാ പ്രവര്‍ത്തനം തൃപ്തികരം.
ഞങ്ങള്‍ക്കേറേ സന്തോഷം.
തിരിച്ചുപോകുമ്പോള്‍ അദ്ദേഹത്തിന്‍റെ ഉപദേശം-“കുട്ടികളെ നിങ്ങള്‍ എല്ലാ പുസ്തകങ്ങളും വായിക്കണം.എല്ലാവരെയും വായിക്കാന്‍ പ്രേരിപ്പിക്കണം.അനൌപചാരിക വിദ്യാഭ്യാസസ്ഥാപനങ്ങളാണ് ഗ്രന്ഥശാലകള്‍ .വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കാനുള്ള ശ്രമം നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാവണം..ഗ്രന്ഥശാലാപ്രവര്‍ത്തകരായ നിങ്ങള്‍ സത്യസന്ധരും,നിസ്വാര്‍ത്ഥസേവനസന്നദ്ധരുമായിരിക്കണം. ഗ്രന്ഥശാലാപ്രവര്‍ത്തകര്‍ നാട്ടിലെ നല്ല മാതൃകളായി മാറണം.”
ഞാന്‍ തുടര്‍വിദ്യാഭ്യാസം നടത്തുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിനേറെ സന്തോഷമായി.എന്നെ പ്രത്യേകം അഭിനന്ദിക്കുകയും,പോത്സാഹനം നല്‍കുകയും ചെയ്തു.
കേരളഗ്രന്ഥശാലാസംഘം1969- 1970ല്‍ തൃശൂര്‍ നെടുപുഴ കസ്തൂര്‍ബാകേന്ദ്രത്തില്‍ വെച്ചുനടത്തിയ ലൈബ്രേറിയന്‍ ട്രൈയിനിംഗ്കോഴ്സില്‍ ആദ്യബാച്ചില്‍തന്നെ ചേരാനും വിജയിക്കാനുംകഴിഞ്ഞു.ക്യാമ്പ് ഡയറക്ടര്‍ പ്രൊഫ.എരുമേലി പരമേശ്വരന്‍ പിള്ളയായിരുന്നു.ട്രൈയിനിംഗ് കോഴ്സിനെക്കുറിച്ചുള്ള
വിവരണം ഗ്രന്ഥാലോകത്തില്‍ പ്രസിദ്ധീകരിക്കുന്നതിനായി ഞാന്‍ പി.എന്‍.പണിക്കര്‍ക്ക് അദ്ദേഹത്തിന് അയച്ചുകൊടുത്തു.അതിനു അദ്ദേഹം അയച്ചുതന്ന മറുപടി എന്നില്‍ പൂമഴപ്പെയ്യിപ്പിക്കുന്നതായിരുന്നു.പ്രദേശത്തുമാത്രം പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ പ്രവര്‍ത്തകനെ ഒരിക്കലും മറക്കാത്ത പണിക്കര്‍ സാര്‍! നന്മനിറഞ്ഞ ആ ലിഖിതം ഞാന്‍ ഒരു നിധിപോലെ വായനശാല ഫയലില്‍ സൂക്ഷിച്ചുവെച്ചു.ജോലിസംബന്ധമായി ഞാന്‍ 1979ല്‍ഗള്‍ഫില്‍ പോയി 1986ല്‍‍ തിരിച്ചുവന്നുത്തിരഞ്ഞപ്പോള്‍ ആ എഴുത്തും,LTC സര്‍ട്ടിഫിക്കറ്റും നഷടപ്പെട്ടിരുന്നു.എന്‍റെ ബുദ്ധിമോശം!
1969മുതല്‍ 1979വരെ സെക്രട്ടറിയായും1986മുതല്‍1990വരെ പ്രസിഡണ്ടും 2001മുതല്‍ 2൦൦5വരെ സെക്രട്ടറിയായും 2005മുതല്‍ പ്രസിഡണ്ടായും സേവനമനുഷഠിക്കുന്നു.നാട്ടില്‍ നിന്ന് വിട്ടുനിന്ന കാലങ്ങളിലും ഗ്രന്ഥശാലയുമായുള്ള ബന്ധം ദൃഢമായി നിലനിര്‍ത്തിപ്പോന്നിരുന്നു.ആ ആത്മബന്ധം ഇപ്പോഴും തുടരുന്നു. കാലത്തും,വൈകീട്ടും വായനശാലയില്‍ പോകുന്ന എനിക്ക് ഒരുദിവസം പോകാന്‍‌ കഴിഞ്ഞില്ലെങ്കില്‍ മനസ്സില്‍ അസ്വസ്ഥതയാണ്... പുസ്തകവുമായുള്ള നിത്യസമ്പര്‍ക്കത്തിന്‍റെയും,വായനയുടെയും ഫലമായിട്ടാണ് എനിക്ക് വിദ്യാഭ്യാസപരമായും,സാസ്കാരികമായും. സാഹിത്യപരമായും,ജോലിസംബന്ധമായും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് ഞാന്‍ഉറച്ചുവിശ്വസിക്കുന്നു... കഥകള്‍ എഴുതുകയും വായനശാലയില്‍ ആരംഭകാലം മുതല്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കൈയെഴുത്തു മാസികയ്ക്കു നേതൃത്വം വഹിക്കുകയും സര്‍ഗ്ഗപ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരാനും ശ്രദ്ധിച്ചിരുന്നു.1976ല്‍ "നീ എന്‍റെ ദുഃഖം"എന്ന എന്‍റെ ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു.തൃശ്ശൂര്‍ സഹൃദയവേദിയായിരുന്നു പ്രസാധകര്‍..മാധ്യമങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആകാശവാണി യുവവാണിയിലും.....
പിന്നെ പി.എന്‍.പണിക്കരുടെ സദുപദേശങ്ങളും,
ത്യാഗോജ്ജ്വലമായ ജീവിതരേഖകളും സൂര്യശോഭയോടെ
ഉള്ളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍............................